സ്റ്റോറി :- ആയിഷ
പത്താം ക്ലാസ്സിലെ സ്പെഷ്യൽ ക്ലാസ് കഴിഞ്ഞ് സ്കൂൾ ബസ്സിറങ്ങി സന നടക്കുമ്പോൾ അവളുടെ ഉള്ളിലും ഒരു കാർമേഘം ഉരുണ്ടുകൂടുന്നുണ്ടായിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി വീടിന്റെ അന്തരീക്ഷം മാറിയിരിക്കുന്നു. ഉപ്പ ദുബായിലേക്ക് പോയതിൽ പിന്നെ ഉമ്മച്ചി സജനയിൽ വന്ന മാറ്റങ്ങൾ പതിനഞ്ചുകാരിയായ സനയുടെ കണ്ണിൽപ്പെടാതിരുന്നില്ല. എപ്പോഴും ഫോണിൽ ആരോടൊക്കെയോ ചിരിച്ചു കൊഞ്ചി സംസാരിക്കുന്ന ഉമ്മച്ചി, താൻ അരികിലെത്തുമ്പോൾ സംസാരം നിർത്തുന്നതും ഫോൺ ഒളിപ്പിച്ചു വെക്കുന്നതും അവൾ ശ്രദ്ധിക്കാറുണ്ടായിരുന്നു.
വീടിന്റെ ഗേറ്റ് തുറന്നപ്പോൾ മുറ്റത്ത് കരിം എളാപ്പയുടെ ബൈക്ക് ഇരിക്കുന്നത് കണ്ടു. ഉമ്മയുടെ ഒരു കസിൻ സിസ്റ്ററിന്റെ ഭർത്താവാണ്.. മാത്രവുമല്ല ഉപ്പയുടെ സുഹൃത്താണെന്നാണ് പറയുന്നതെങ്കിലും അയാൾ വീട്ടിൽ വരുന്നത് സനയ്ക്ക് ഒട്ടും ഇഷ്ടമായിരുന്നില്ല. അയാളുടെ നോട്ടത്തിലും പെരുമാറ്റത്തിലും എവിടെയോ ഒരു അസ്വാഭാവികത അവൾക്ക് തോന്നിയിരുന്നു. ഉമ്മയുടെ കാര്യത്തിൽ ഒക്കെ അയാൾ കൂടുതൽ സ്വാതന്ത്ര്യം എടുക്കുന്നതു പോലെ. അതൊന്നും ആ 15 കാരിക്ക് ഉൾക്കൊള്ളാൻ കഴിയുന്നതായിരുന്നില്ല.
വീടിന്റെ ഉമ്മറത്ത് ആരുമില്ല. മുൻവാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. സനയ്ക്ക് എന്തോ പന്തികേട് തോന്നി. അവൾ പതിയെ വീടിന് ചുറ്റും നടന്നു. അടുക്കള ഭാഗത്തെ ജനലുകൾ അടഞ്ഞു കിടക്കുകയായിരുന്നു. പക്ഷേ, ഹാളിലെ ജനലിന്റെ ഒരു പാളി നേരിയ തോതിൽ തുറന്നു കിടക്കുന്നത് അവൾ കണ്ടു. ശബ്ദമുണ്ടാക്കാതെ അവൾ ജനലിലൂടെ അകത്തേക്ക് നോക്കി. അവിടെ കണ്ട കാഴ്ച അവളുടെ ഹൃദയം തകർക്കുന്നതായിരുന്നു. തന്റെ ഉമ്മച്ചിയും കരിം എളാപ്പയും അത്ര നല്ല രീതിയിലല്ല അവിടെ ഇരിക്കുന്നത് എന്ന് അവൾക്ക് മനസ്സിലായി. അവൾക്ക് തല കറങ്ങുന്നതുപോലെ തോന്നി. കണ്ണുകളിൽ ഇരുട്ട് കയറി. എങ്കിലും അവൾ സ്വയം നിയന്ത്രിച്ചു. ബാഗ് തോളിലിട്ട് അവൾ മുൻവാതിലിൽ ശക്തിയായി മുട്ടി.കുറച്ചു നേരത്തെ നിശബ്ദതയ്ക്ക് ശേഷം സജന വാതിൽ തുറന്നു. വിയർപ്പും പരിഭ്രമവും നിറഞ്ഞ മുഖമായിരുന്നു അവരുടേത്. പിന്നാലെ ഒന്നും അറിയാത്ത ഭാവത്തിൽ കരിമും ഇറങ്ങിവന്നു.
”സനമോളെ എളാപ്പ, വെറുതെ വന്നതാ.. മോൾക്ക് എന്തൊക്കെയാ കൊണ്ടന്നേ ന്ന് നോക്കിയേ!!” സജന മേശപ്പുറത്തിരുന്ന ഒരു വലിയ കവർ കാണിച്ച് വിക്കി വിക്കി പറഞ്ഞു. “നിനക്ക് ഇഷ്ടപ്പെട്ട മിഠായിയും ബിസ്ക്കറ്റും ഒക്കെ വാങ്ങാനാണ് എളാപ്പ വന്നത്.” സനയുടെ കണ്ണുകൾ അപ്പോൾ കത്തുന്നുണ്ടായിരുന്നു. അവൾ സജനയെ രൂക്ഷമായി ഒന്ന് നോക്കി.
””ഉമ്മച്ചി നുണ പറഞ്ഞ് കഷ്ടപ്പെടണം എന്നില്ല!! എന്നും ഇങ്ങനെ പറഞ്ഞു പറ്റിക്കാൻ എനിക്ക് ഇപ്പോൾ അഞ്ചു വയസ്സല്ല!! ഞാൻ സ്കൂളിൽനിന്ന് വന്നിട്ട് കുറെ നേരമായിട്ടുണ്ടായിരുന്നു. കുറെ വിളിച്ചിട്ടും കേൾക്കാഞ്ഞപ്പോൾ ജനല് തുറന്നു നോക്കി. അപ്പോൾ ശരിക്കും കണ്ടു, എളാപ്പ എന്തിനാ വന്നത് എന്ന് .!””സനയുടെ വാക്കുകൾ കേട്ട് സജനയുടെ കാലുകൾ വിറയ്ക്കാൻ തുടങ്ങി. അവർ ഒരു നിമിഷം ചുവരിൽ ചാരി നിന്നു. “മോളെ… നീ… നീ എന്തൊക്കെയാ ഈ പറയുന്നത്? നീ എന്താ കണ്ടത്? നീ വിചാരിക്കുന്നത് പോലെയല്ല…” സജന വിക്കി വിക്കി പറഞ്ഞു.
”പിന്നെ എങ്ങനെയാണ് ഉമ്മച്ചി?” സനയുടെ ശബ്ദം ഉയർന്നു. “ഉപ്പ അവിടെ മണലാരണ്യത്തിൽ വെയിലുകൊണ്ട് കഷ്ടപ്പെടുന്നത് നമ്മുടെ ഈ വീടിനും എന്റെ പഠിപ്പിനും വേണ്ടിയാണ്. എന്നിട്ട് ഉമ്മച്ചി ഇവിടെ കാണിക്കുന്നത് എന്താണ്? എളാപ്പ… നിങ്ങൾക്ക് നാണമില്ലേ? എന്റെ ഉപ്പയുടെ സുഹൃത്താ ണെന്ന് പറയാൻ നിങ്ങൾക്ക് എങ്ങനെ കഴിയുന്നു?”സജനയുടെ ഉള്ളിൽ ഭയം പടർന്നു. റഹീം ഇതറിഞ്ഞാലുള്ള അവസ്ഥ അവൾക്ക് ആലോചിക്കാ നാവില്ലായിരുന്നു. “മോളെ, നീ ഇത് ആരോടും പറയരുത്. എളാപ്പയ്ക്ക് ഒരു തെറ്റ് പറ്റിയതാണ്. ഇനി അയാൾ ഇങ്ങോട്ട് വരില്ല. സത്യം,” സജന കരഞ്ഞുകൊണ്ട് പറഞ്ഞു.
”ഇനി ഉപ്പ വിളിക്കട്ടെ… എല്ലാം ഞാൻ പറഞ്ഞു കൊടുക്കാം. ഈ ചതി ഉപ്പ അറിയണം,” സന തന്റെ റൂമിലേക്ക് നടന്നു. പെട്ടെന്ന് സജന അവളുടെ കൈയ്യിൽ പിടിച്ചു. “വേണ്ട മോളെ, നീ ഇത് ഉപ്പയോട് പറയരുത്. പറഞ്ഞാൽ ഉപ്പ എന്നെ കൊ,ല്ലും. നിന്റെ ഉമ്മച്ചിക്ക് പിന്നെ ഈ നാട്ടിൽ തലയുയർത്തി നടക്കാൻ പറ്റില്ല.” അവർ വേഗം സനയുടെ കൈയ്യിലുണ്ടായിരുന്ന ഫോൺ പിടിച്ചുവാങ്ങി അലമാരയിൽ പൂട്ടി വെച്ചു. സജന ഉടനെ കരിമിനെ മുറിയിലേക്ക് വിളിച്ചു. “കരിംക്ക… അവൾ എല്ലാം കണ്ടു. അവൾ ഉപ്പയോട് പറയുമെന്ന് പറയുന്നു. ഇനി എന്തുചെയ്യും? എനിക്ക് പേടിയാകുന്നു.”
കരിം ക്രൂ,രമായി ഒന്ന് ചിരിച്ചു. “നീ പേടിക്കണ്ട. അവളെ ഞാൻ ഒതുക്കിക്കോളാം.”
അയാൾ സനയുടെ മുറിയിലേക്ക് ചെന്നു. സന കട്ടിലിൽ ഇരുന്ന് കരയുക യായിരുന്നു. “സനമോളെ, നീ എളാപ്പാടെ സ്വർണ്ണക്കുട്ടിയല്ലേ? നിനക്ക് ഞാൻ എന്ത് വേണമെങ്കിലും വാങ്ങിത്തരാം. പുത്തൻ ഫോൺ വേണോ? അതോ നല്ല വസ്ത്രങ്ങൾ വേണോ? നീ ഇത് ആരോടും പറയരുത്, കേട്ടല്ലോ?” അയാൾ വളരെ സൗമ്യമായി പറഞ്ഞു തുടങ്ങി.
സന അവനെ പുച്ഛത്തോടെ നോക്കി. “എനിക്ക് നിങ്ങളിൽ നിന്ന് ഒന്നും വേണ്ട. ഉമ്മച്ചിയെ ച,തിക്കാൻ പ്രേരിപ്പിച്ചത് നിങ്ങളല്ലേ? നിങ്ങളെപ്പോലെയുള്ളവർ ഈ ഭൂമിക്ക് ഭാരമാണ്. ഉപ്പ വരട്ടെ, നിങ്ങളെ ഞാൻ പോലീസിൽ പിടിപ്പിക്കും.”ഇത് കേട്ടതോടെ കരിമിന്റെ ഭാവം മാറി. അയാൾ അവളുടെ അരികിലേക്ക് ആഞ്ഞു. “എടീ… ഞാൻ പറഞ്ഞത് സ്നേഹത്തോടെയാണ്. അത് കേട്ടില്ലെങ്കിൽ നിന്നെ ഞാൻ തീ,ർത്തുകളയും. നിന്നെപ്പോലെ ഒരു നരിന്ത് പെണ്ണിനെ ഒക്കെ ഞങ്ങൾ എങ്ങനെയാ ഒതുക്കുന്നത് എന്ന് നിനക്കറിയില്ല.”
”നിങ്ങൾ എന്നെ ഭീഷണിപ്പെടുത്തേണ്ട. ഞാൻ ഉപ്പയോട് എല്ലാം പറയും,” സന ഉറച്ച സ്വരത്തിൽ പറഞ്ഞു.അതോടെ കരിമിന് ദേഷ്യം നിയന്ത്രിക്കാനായില്ല. അയാൾ സനയുടെ ക,ഴുത്തിന് ആഞ്ഞു പിടിച്ചു. “പറയില്ലെന്ന് നീ സമ്മതിക്കണം. ഇല്ലെങ്കിൽ പിന്നെ നീ ഈ ലോകത്ത് ഉണ്ടാവില്ല!” അയാൾ അവളെ ശ്വാസം മു,ട്ടിക്കാൻ തുടങ്ങി. സന പി,ടഞ്ഞു. അവൾക്ക് ശബ്ദം പുറത്തേക്ക് വരുന്നില്ലായിരുന്നു. സജന ഓടിവന്ന് അയാളെ തടയാൻ ശ്രമിച്ചു. “കരിംക്ക… വേണ്ട! അവളെ ഒന്നും ചെയ്യല്ലേ. അവൾ എന്റെ മകളാണ്!”
”മാറി നിൽക്കടി അങ്ങോട്ട്!” കരിം സജനയെ ത,ള്ളിവീഴ്ത്തി. “ഇവൾ ജീ,വിച്ചിരുന്നാൽ നമുക്ക് രണ്ടുപേർക്കും സമാധാനമായി ജീ,വിക്കാൻ പറ്റില്ല. ഇവളെ ഇപ്പൊ തീ,ർക്കണം!”കരിം കൈകൾ അവളുടെ കഴു,ത്തിൽ ആഞ്ഞമർ ത്തിയപ്പോഴേക്കും വീടിന്റെ മുൻവാതിൽ ആരോ തകർക്കുന്ന ശബ്ദം കേട്ടു. വലിയൊരു ഇടിമിന്നൽ ഏറ്റതുപോലെ റഹീം വീടിനുള്ളിലേക്ക് കുതിച്ചു കയറി.സനയുടെ ക,ഴുത്തിൽ പിടിച്ചിരിക്കുന്ന കരിമിനെ കണ്ട റഹീമിന്റെ കണ്ണുകളിൽ തീപ്പൊരി പടർന്നു. അയാൾ ഒരൊറ്റ കുതിപ്പിന് കരിമിന്റെ മുടിയിൽ കു,ത്തിപ്പിടിച്ച് പിന്നിലേക്ക് വലിച്ചു. എന്നിട്ട് അവന്റെ മുഖത്തൊരു ആ,ഞ്ഞടി കൊടുത്തു. കരിം തെറിച്ചു വീണു. സന കിതച്ചുകൊണ്ട് ഉപ്പയുടെ കാലിൽ കെട്ടിപ്പിടിച്ചു. “ഉപ്പാ…” അവളുടെ ശബ്ദം ഇടറി.
”പേടിക്കണ്ട മോളെ, ഉപ്പ വന്നു. നിന്റെ ഉപ്പ വന്നു,” റഹീം അവളെ നെഞ്ചോട് ചേർത്തു. സജന ഭയന്ന് വിറച്ചു നിൽക്കുകയായിരുന്നു. റഹീം ദുബായിൽ നിന്ന് എത്തിയത് അവർ അറിഞ്ഞില്ല. സത്യത്തിൽ സന കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫോണിൽ സംസാരിക്കുമ്പോൾ കരയുന്നതും പേടിക്കുന്നതും റഹീം ശ്രദ്ധിച്ചിരുന്നു. അവൾ ഒന്നും തുറന്നു പറഞ്ഞില്ലെങ്കിലും എന്തോ ആപത്തുണ്ടെന്ന് അയാൾക്ക് തോന്നി. അതുകൊണ്ടാണ് ആരോടും പറയാതെ അയാൾ നാട്ടിലെത്തിയത്. റഹീം സജനയുടെ നേർക്ക് തിരിഞ്ഞു. “നീ ഇത്രയ്ക്കും തരംതാണു പോയല്ലോ സജ്നാ… ഞാൻ അവിടെ കഷ്ടപ്പെടുന്നത് നീയൊക്കെ നന്നായി ജീവിക്കാൻ വേണ്ടി ആയിരുന്നില്ലേ.. ഇത്രയും വലിയ ഒരു ച,തി എന്നോട് ചെയ്യാൻ നിനക്ക് എങ്ങനെ തോന്നി… അതും പോരാഞ്ഞു നീ എന്റെ മകളെപ്പോലും കൊ,ല്ലാൻ കൂട്ടുനിന്നല്ലോ.” റഹീം ശബ്ദമിടറിക്കൊണ്ട് പറഞ്ഞു..
”റഹീംക്ക… എനിക്ക് തെറ്റ് പറ്റിപ്പോയി. കരിം ആണ് എന്നെ ഇതിലേക്ക് വലിച്ചിഴച്ചത്,” സജന കരഞ്ഞു.”നിനക്ക് ബുദ്ധിയില്ലായിരുന്നോ? എന്റെ മകളുടെ കണ്ണീര് കാണാൻ എനിക്ക് വയ്യ. നീയും നിന്റെ ഈ ചങ്ങായിയും ഇപ്പോൾ തന്നെ ഈ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകണം. നിന്നെ എനിക്ക് ഇനി വേണ്ട,” റഹീം ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
അയാൾ കരിമിനെ വലിച്ചി,ഴച്ച് മുറ്റത്തേക്ക് കൊണ്ടിട്ടു. നാട്ടുകാരെല്ലാം ഓടിക്കൂടിയിരുന്നു. റഹീം അയാളെ പോലീസിൽ ഏൽപ്പിച്ചു. സജനയെ അവരുടെ വീട്ടുകാർ വന്ന് കൂട്ടിക്കൊണ്ടുപോയി. ഒരു വീട് തകരുന്നത് സന സങ്കടത്തോടെ നോക്കി നിന്നു. എങ്കിലും ച,തിയുടെ ആ ലോകത്ത് കഴിയുന്നതിലും നല്ലത് ഈ തകർച്ചയാണെന്ന് അവൾക്ക് തോന്നി.
ഇപ്പോൾ സനയും ഉപ്പയും മാത്രമാണ് ആ വീട്ടിൽ. റഹീം ഇനി ദുബായിലേക്ക് പോകേണ്ടെന്ന് തീരുമാനിച്ചു. തന്റെ മകൾക്ക് സുരക്ഷയൊരുക്കാൻ അയാൾ നാട്ടിൽ തന്നെ ചെറിയൊരു കട തുടങ്ങി. സനയ്ക്ക് ഇപ്പോൾ ഉമ്മയും ഉപ്പയും എല്ലാം തന്റെ ഉപ്പ തന്നെയാണ്. അവളുടെ ഓരോ കൊച്ചു കൊച്ചു സന്തോഷങ്ങളിലും റഹീം പങ്കുചേരുന്നു. ചതിയുടെ നിഴലുകൾ മാറിക്കഴിഞ്ഞ പ്പോൾ ആ വീടിന് ഇപ്പോൾ ഒരു പ്രത്യേക വെളിച്ചമാണ്. സന തന്റെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. തന്റെ ഉപ്പയുടെ അഭിമാനമായി വളരാൻ അവൾ തീരുമാനിച്ചു.
