Story written by Jk
“”എവിടെടി നിന്റെ ചേച്ചി.. അവളെ ഇങ്ങോട്ട് വിളിക്ക് ഞാൻ ഒന്ന് കാണട്ടെ!!”””
അജിത് ചിരിയോടെ പറഞ്ഞു അജിത്തിന്റെ ആ വഷളൻ ചിരി ഒരു മൂ,ർച്ചയുള്ള ക,ത്തിപോലെ തുളസിയുടെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെന്നു. അവൻ സോഫയിലേക്ക് ചാഞ്ഞിരുന്നു കൊണ്ട് സി,ഗരറ്റ് പുകച്ചു. പുകച്ചുരുളുകൾ ക്കിടയിലൂടെ തുളസിയുടെ മുടന്തൻ കാലുകളിലേക്ക് നോക്കി അവൻ പരിഹാസത്തോടെ വീണ്ടും പറഞ്ഞു, “എടി, നിനക്ക് ശരിക്കും തോന്നുന്നുണ്ടോ നിന്റെ ഈ മുഖവും ഈ രൂപവും കണ്ട് ഞാൻ നിന്നെ കെട്ടിയതാണെന്ന്? നിന്റെ ചേച്ചി ദേവി… അവളെയൊന്ന് കാണണം. ജോലി കഴിഞ്ഞു ആ തുണിമില്ലിന്റെ പടിക്കൽ നിന്ന് അവൾ നടന്നു വരുന്നത് കാണുമ്പോഴേ ഏത് ആണിന്റെയും നെഞ്ചിടിപ്പ് ഒന്ന് തെറ്റും. കുറെ നടന്നതാ അവളുടെ പുറകെ അപ്പോ അവക്ക് ഒടുക്കത്തെ പ്രാരാബ്ദം.. നിന്റെ ഭാഗ്യം കൊണ്ട് നീ അവളുടെ അനിയത്തിയായിപ്പോയി. അവളെ എനിക്ക് കിട്ടില്ലെന്ന് ഉറപ്പായപ്പോൾ, നിന്നെ കെട്ടിയാൽ ആ വീട്ടിലും പറമ്പിലും എനിക്ക് അധികാരം കിട്ടുമല്ലോ എന്ന് കരുതി മാത്രമാണ് ഞാൻ ഈ ച,തിക്കുഴിയിൽ വന്നു ചാടിയത്. അല്ലാതെ നിന്റെ ഈ വൃത്തികെട്ട മോന്ത കണ്ടാൽ ആർക്കെങ്കിലും വല്ലതും തോന്നണ്ടേ?”
തുളസി തകർന്നുപോയി. കണ്ണുനീർ തുള്ളികൾ അവളുടെ കവിളിലൂടെ ഒഴുകി. ജനിച്ചപ്പോൾ കൂടെയുള്ള ആ ചെറിയ വൈകല്യം അവൾക്ക് ഇതുവരെ ഒരു കുറവായി തോന്നിയിരുന്നില്ല. കാരണം ചേച്ചി അവളെ അത്രമേൽ പൊന്നു പോലെയാണ് വളർത്തിയത്. പക്ഷേ, ഇന്ന് സ്വന്തം ഭർത്താവ് അത് പറഞ്ഞു പരിഹസിക്കുമ്പോൾ അവൾക്ക് ഭൂമി പിളർന്നു താഴേക്ക് പോയാൽ മതിയെന്ന് തോന്നി.
അജിത്ത് എഴുന്നേറ്റ് അവളുടെ അരികിൽ വന്നു. അവളുടെ താടിക്ക് പിടിച്ചുയർത്തി വഷളൻ ചിരിയോടെ പറഞ്ഞു, “സങ്കടം വരുന്നുണ്ടോ? നിന്റെ ചേച്ചി വരുമ്പോൾ അവളോട് ചോദിക്കണ്ട, അവൾക്കറിയാം ഞാൻ അവളെ നോക്കുന്ന നോട്ടത്തിന്റെ അർത്ഥം. നീ വെറുമൊരു നിഴൽ മാത്രമാണ് തുളസീ.”
അന്ന് വൈകുന്നേരം ദേവി ജോലി കഴിഞ്ഞു വന്നപ്പോൾ കയ്യിൽ തുളസിക്ക് ഇഷ്ടപ്പെട്ട മധുരപലഹാരങ്ങളുണ്ടായിരുന്നു. “തുളസീ, ദേ നിനക്ക് ഇഷ്ടപ്പെട്ട ജിലേബി വാങ്ങിയിട്ടുണ്ട്. ഇന്ന് മില്ലിൽ കുറച്ചു തിരക്കായിരുന്നു, അതുകൊണ്ട് വൈകി,” ദേവി ചിരിച്ചുകൊണ്ട് പറഞ്ഞു. പക്ഷേ തുളസിയുടെ മുഖം കരിവാളിച്ചിരുന്നു. ഉള്ളിൽ അജിത്ത് വിതച്ച വിഷം പടരുകയായിരുന്നു. താൻ സ്നേഹിക്കുന്ന ഭർത്താവിന്റെ കണ്ണിൽ പോലും താനൊരു അധികപ്പറ്റാണെന്ന തോന്നൽ അവളെ ഭ്രാന്ത് പിടിപ്പിച്ചു. അതിനെല്ലാം കാരണം ഈ സുന്ദരിയായ ചേച്ചിയാണെന്ന് അവൾ ഉറപ്പിച്ചു.
”എനിക്ക് ഒന്നും വേണ്ട ചേച്ചി. നീയിവിടെ നിന്ന് ഇപ്പോൾ തന്നെ ഇറങ്ങി പ്പോകണം,” തുളസിയുടെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു. ദേവി ഞെട്ടിപ്പോയി. കയ്യിലിരുന്ന കവർ താഴെ വീണു. “മോളേ… നീ എന്താ ഈ പറയുന്നത്? എന്തുപറ്റി നിനക്ക്? അജിത്ത് വല്ലതും പറഞ്ഞോ?”
”അദ്ദേഹത്തെ ഇതിലേക്ക് വലിച്ചിഴയ്ക്കണ്ട. നീയിവിടെ ഉള്ളിടത്തോളം കാലം എനിക്ക് സമാധാനം ഉണ്ടാവില്ല. എല്ലാവർക്കും നിന്റെ ഭംഗിയും നിന്റെ നന്മയും മാത്രം മതി. എന്റെ ഭർത്താവിന്റെ കണ്ണിൽ പോലും ഞാൻ ഒന്നുമല്ലാതാകുന്നത് നിന്റെ ഈ സാന്നിധ്യം കൊണ്ടാണ്. നീയിവിടെ നിന്ന് പോയാലേ എന്റെ കുടുംബത്തിൽ സമാധാനം ഉണ്ടാവൂ. ഇറങ്ങിപ്പോകണം നീ!” തുളസി അലറി.
ദേവി തളർന്നുപോയി. അച്ഛനും അമ്മയും മരിച്ച അന്ന് മുതൽ സ്വന്തം ആഗ്രഹങ്ങൾ ബലികഴിച്ച് വളർത്തിയ അനിയത്തിയാണ് മുന്നിൽ നിൽക്കുന്നത്. തുളസിയുടെ കല്യാണത്തിനായി പണമുണ്ടാക്കാൻ താൻ എടുത്ത കഷ്ടപ്പാടുകൾ അവൾ ഓർത്തതേയില്ല. അപ്പുറത്തെ മുറിയിൽ നിന്ന് അജിത്ത് ഇതെല്ലാം കേട്ട് പുഞ്ചിരിക്കുന്നുണ്ടായിരുന്നു.
”നീയിപ്പോ എന്നെ ഈ വീട്ടിൽ നിന്ന് ഇറക്കി വിടുകയാണോ തുളസീ? നിനക്ക് ഞാൻ ആരെന്നെങ്കിലും ഓർമ്മയുണ്ടോ?” ദേവി വിതുമ്പലോടെ ചോദിച്ചു.
”ഓർമ്മയുണ്ട്, പിച്ചക്കാരെപ്പോലെ ഇവിടെ കഴിയുന്ന എന്റെ ചേച്ചി. എനിക്ക് നിന്റെ ദയ വേണ്ട. ഇറങ്ങിപ്പോകണം ഇപ്പോൾ തന്നെ!” ദേവി ഒന്നും മിണ്ടിയില്ല. ഉടുതുണിക്ക് മറുതുണിയില്ലാതെ, തന്റെ ഒരു ചെറിയ ബാഗും എടുത്ത് അവൾ ആ പടിയിറങ്ങി. പെയ്യാൻ നിൽക്കുന്ന മഴക്കാറുള്ള ആകാശത്തിന് താഴെ ദേവി തനിച്ചായി. അവൾ പോകുന്നത് ജനാലയിലൂടെ നോക്കി നിൽക്കുമ്പോൾ തുളസിയുടെ ഉള്ളിൽ ഒരു വിങ്ങൽ ഉണ്ടായെങ്കിലും അജിത്തിന്റെ വാക്കുകൾ ആ വിങ്ങലിനെ അടിച്ചമർത്തി.
ദിവസങ്ങൾ കടന്നുപോയി. വീട്ടിൽ ദേവി ഇല്ലാതായതോടെ അജിത്തിന്റെ യഥാർത്ഥ സ്വഭാവം പുറത്തുവന്നു. അവൻ ദിവസവും മ,ദ്യപിച്ച് വരാൻ തുടങ്ങി. തുളസിയെ ശാ രീരികമായും മാനസികമായും ഉ,പദ്രവിച്ചു. ഒരു ദിവസം അജിത്ത് അവളുടെ സ്വർണ്ണമാല ബലമായി പൊട്ടിച്ചെടുത്തു. “ഇത് എന്തിനാ അജിത്തേട്ടാ? ഇത് എന്റെ അമ്മ തന്നതല്ലേ?” അവൾ കരഞ്ഞു ചോദിച്ചു.
നിന്റെ അമ്മ തന്നതാണെങ്കിലും അപ്പൻ തന്നതാണെങ്കിലും എനിക്ക് പണം വേണം. ആ ദേവി ഉണ്ടായിരുന്നപ്പോൾ അവൾ പണിയെടുത്ത് പണം തരുമായിരുന്നു. ഇതിപ്പോ നീ ഒരു പണിക്കും പോകാത്ത ച,ട്ടുകാലിയല്ലേ? പിന്നെ നിന്റെ സ്വർണ്ണം എടുക്കാതെ ഞാൻ എന്ത് ചെയ്യും?” അജിത്ത് അവളെ ത,ള്ളിവീ,ഴ്ത്തിക്കൊണ്ട് പറഞ്ഞു.
തുളസി തകർന്നു തരിപ്പണമായി. പ്രസവകാലം അടുത്തതോടെ അവൾ ശാരീരികമായി കൂടുതൽ അവശയായി. ഒരു രാത്രിയിൽ അജിത്ത് മ,ദ്യപിച്ചു വന്ന് തുളസിയെ വീടിന് പുറത്തേക്ക് തള്ളിയിട്ടു. “ഇനി ഈ വീട്ടിൽ നിനക്ക് സ്ഥാനമില്ല. നിന്റെ ചേച്ചിയെപ്പോലെ സുന്ദരിയായ ഒരുത്തിയെ ഞാൻ ഇങ്ങോട്ട് കൊണ്ടുവരും. നീ നിന്റെ വൈകല്യവുമായി എവിടെയെങ്കിലും പോയി ചാ,വ്!”
മഴയത്ത് മുറ്റത്ത് വീണുകിടന്ന തുളസിക്ക് പ്രസവവേദന അനുഭവപ്പെട്ടു തുടങ്ങി. അവൾ ആരെ വിളിക്കണമെന്നറിയാതെ കരഞ്ഞു. “ചേച്ചീ… എന്നോട് ക്ഷമിക്കൂ…” അവൾ ഉറക്കെ വിളിച്ചു. ആരും കേൾക്കാനില്ലാത്ത ആ രാത്രിയിൽ, പെട്ടെന്ന് ഒരാൾ ഓടി വരുന്നത് അവൾ കണ്ടു. അത് ദേവിയായിരുന്നു. നഗരത്തിലെ ഒരു ഹോസ്റ്റലിൽ പണിയെടുത്തിരുന്ന ദേവി, തുളസിയുടെ അവസ്ഥ മോശമാണെന്ന് ശാരദമ്മ പറഞ്ഞറിഞ്ഞു ഓടി വന്നതായിരുന്നു.
”മോളേ… തുളസീ…” ദേവി അവളെ വാരിപ്പുണർന്നു.
“ചേച്ചീ… എന്നെ രക്ഷിക്കൂ… ഞാൻ മരിച്ചുപോകും…” തുളസി അവളുടെ കൈകളിൽ മുറുകെ പിടിച്ചു.
”ഒന്നും സംഭവിക്കില്ല മോളേ, ചേച്ചി വന്നിട്ടുണ്ടല്ലോ. നിനക്ക് ഞാനുണ്ട്.” ദേവി അവളെ താങ്ങിപ്പിടിച്ച് റോഡിലേക്ക് നടന്നു. ഒരു ഓട്ടോറിക്ഷ വിളിച്ച് അവളെ ആശുപത്രിയിലെത്തിച്ചു.
ആശുപത്രിയിൽ വെച്ച് തുളസി ഒരു പെൺകുഞ്ഞിന് ജന്മം നൽകി. മയക്കം ഉണർന്നു നോക്കുമ്പോൾ അരികിൽ ഉറക്കമില്ലാതെ കാവലിരിക്കുന്ന ചേച്ചിയെയാണ് അവൾ കണ്ടത്. തുളസിയുടെ കണ്ണുകൾ നിറഞ്ഞു. അവൾ ദേവിയുടെ കൈ പിടിച്ചു ചും,ബിച്ചു. “ചേച്ചീ, ഞാൻ ചെയ്ത തെറ്റിന് മാപ്പില്ല. അജിത്തേട്ടന്റെ വാക്കുകൾ കേട്ട് ഞാൻ അന്ധയായിപ്പോയി. എന്നെ തല്ലി പുറത്താക്കിയപ്പോഴും എന്നെ തിരഞ്ഞു വന്നത് ചേച്ചി മാത്രമാണ്.”ദേവി അവളുടെ നെറ്റിയിൽ തലോടി. “അതൊക്കെ പോട്ടെ മോളേ. നമ്മൾക്ക് ഇനിയൊരു പുതിയ ജീവിതം തുടങ്ങണം. ആ അജിത്തിന്റെ അടുത്തേക്ക് ഇനി നീ പോകണ്ട. നമുക്ക് ദൂരെ ഒരിടത്തേക്ക് മാറാം. കഷ്ടപ്പെട്ടാണെങ്കിലും നമുക്ക് നമ്മുടെ കുഞ്ഞിനെ വളർത്താം.”
ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയ ശേഷം അവർ അജിത്തിന്റെ അടുത്തേക്ക് പോയില്ല. പകരം ദേവി ജോലി ചെയ്യുന്ന സ്ഥലത്തിന് അടുത്ത് ഒരു ചെറിയ വീട് വാടകയ്‌ക്കെടുത്തു. തുളസിയുടെ കാലിന് ചെറിയൊരു ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ പറഞ്ഞു. ദേവി തന്റെ സമ്പാദ്യമെല്ലാം അതിനായി മാറ്റിവെച്ചു.
ഒരു വർഷത്തിന് ശേഷം, തുളസി ഇന്ന് പഴയതുപോലെയല്ല. ശസ്ത്രക്രിയയ്ക്ക് ശേഷം അവൾക്ക് നന്നായി നടക്കാൻ കഴിയുന്നുണ്ട്. അവൾ വീട്ടിലിരുന്ന് തയ്യൽ ജോലി ചെയ്യുന്നു. ദേവി ജോലി കഴിഞ്ഞു വരുമ്പോൾ തുളസിയുടെ മകൾ “അമ്മേ” എന്ന് വിളിച്ചു ദേവിയുടെ അടുത്തേക്ക് ഓടിച്ചെല്ലും.
ഒരു ദിവസം ചന്തയിൽ വെച്ച് തുളസി അജിത്തിനെ കണ്ടു. മുഷിഞ്ഞ വസ്ത്രം ധരിച്ച്, മ,ദ്യപിച്ചു ലക്കില്ലാതെ തെരുവിൽ കിടക്കുകയായിരുന്നു അയാൾ. തുളസി അയാളെ ഒന്ന് നോക്കുക പോലും ചെയ്യാതെ തലയുയർത്തി നടന്നുപോയി. അവളുടെ മനസ്സ് ഇപ്പോൾ ശാന്തമാണ്. സൗന്ദര്യമെന്നത് മുഖത്തല്ല, മറിച്ച് തളരുമ്പോൾ താങ്ങാകുന്ന സ്നേഹത്തിലാണെന്ന് അവൾ തിരിച്ചറിഞ്ഞു. തന്റെ ചേച്ചിയുടെ സ്നേഹത്തോളം വരില്ല ലോകത്തിലെ ഒരു സൗന്ദര്യവും എന്ന് അവൾ തന്റെ മകൾക്ക് കഥകളിലൂടെ പറഞ്ഞുകൊടുത്തു.
